ഇംപ്രഷ്ണിസ്റ്റ്  കലാകാരന്മാര്‍
ബാബുരാജ്.റ്റി.വി
 
വിന്‍സെന്‍റ് വാന്‍ ഗോഗ് (1853-1890)
ചുവന്ന മുന്തിരിത്തോപ്പ്

മഹാനായ ചിത്രകാരന്‍ വിന്‍സെന്‍റ് വാന്‍ ഗോഗ് ജീവിച്ചിരുന്ന സമയത്ത് വിറ്റഴിച്ചുപോയ ഒരേയൊരു ചിത്രമാണ്  1888-ല്‍  അദ്ദേഹം  എഴുതിയ “ചുവന്ന മുന്തിരിത്തോപ്പ് ” .  റഷ്യയിലെ  മോസ്കോയില്‍ സ്ഥിതി ചെയ്യുന്ന പുഷ്കിന്‍ മ്യൂസിയത്തിലാണ് അതിപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

ക്ലോദ്  മോനെ(1840-1940)
വെളിച്ചത്തിന്‍റെ  വ്യത്യസ്ത തീഷ്ണതകളില്‍ ഒരേ വിഷയത്തെക്കുറിച്ച്  1890- ലാണ് മോനെ ക്രമീകൃതമായി  ചിത്രമെഴുതാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ വീടിനു പുറകിലുള്ള വൈയ്ക്കോല്‍ കൂനകളായിരുന്നു ആദ്യത്തെ വിഷയം.

അദ്ദേഹത്തിനു ചിത്രമെഴുതാന്‍ കഴി യുന്നതിലും വേഗത്തില്‍ പകല്‍ വെളിച്ചം വ്യതിചിലിച്ചിരുന്നതിനാല്‍  ഒന്നിലധികം ക്യാന്‍വാസ്സുകളില്‍ ഒരേ സമയത്തു  അദ്ദേഹം ചിത്രമെഴുതി. ഒടുവില്‍ വൈയ്ക്കോല്‍ കൂനകളുടെ ഇരുപത്തഞ്ചു വ്യത്യസ്ത പതിപ്പുകള്‍അദ്ദേഹം എഴുതി തീര്‍ത്തു!

 

വാട്ടര്‍ ലി ല്ലീ സ്

  

*************************
പാബ്ലോ പിക്കാസ്സോ (1881_1993)

 

 

 

 

 

സെല്‍ഫ്  പോര്‍ട്രെയിറ്റ്  

ഇരുപതിനായിരത്തിലേറെ കലാസൃഷ്ടികളുടെ ഉടമയായിരുന്ന മഹാനായ പാബ്ലോ പിക്കാസ്സോ  ജീവിച്ചിരുന്ന കാലത്തു  തന്നെ വളരെ പ്രശസ്തനായിരുന്നു.
പോര്‍ ട്രെയി റ്റ്   ഓഫ്  ജാക്കുലിന്‍

  ഷാഗലിനെപ്പോലെ പിക്കാസ്സോയും, അറിയപ്പെടുന്ന കലാ പ്രസാധകനായ അറ്റ് ലെയ  മോര്‍ ലോ യുമായി  പ്യാരിസിലുള്ള  മുദ്രണശാലയില്‍ പണിയെടുത്തു.    മോര്‍ ലോ  സ്റ്റുഡിയോവിലെ കലാവിരുതുള്ള കല്ലച്ചടിക്കാരനായ  ഹെന്‍‌റി ദെസ് ചാമ്പിന്‍റെ സഹകരണത്തോടെ  1945  മുതല്‍  1949 വരെ ഇരുന്നുറോളം ശിലാചിത്രങ്ങള്‍   പിക്കാസ്സോ 

 സൃഷ്ടി ച്ചു.

 

 

 

**************************

മേരി സ്റ്റീവെന്‍സണ്‍ കാസ്സെറ്റ്

(1844-1926)

 ജീവതത്തിന്‍റെ നല്ലൊരു ഭാഗം ഫ്രാന്‍സില്‍ ചിലവഴിച്ച അമേരിക്കന്‍ ചിത്രകാരി.

‘പരമ്പരാഗത ചിത്രരീതി വെറുക്കുന്നെന്നു’ ഒരിക്കല്‍ പറയുകയുണ്ടായ മേരി ഇംപ്രഷ്ണിസ്റ്റ് കലാകാരന്‍മാരുടെ  മുന്‍നിരയില്‍ത്തന്നെ പരിഗണിക്കപ്പെട്ടിരുന്നു. 

 


ഒരിക്കലും വിവാഹിതയാകാതിരുന്ന, കുട്ടികളില്ലാത്ത, മേരി കാസ്സറ്റിന്‍റെ   ചിത്രങ്ങളുടെ  വിഷയങ്ങള്‍ കുടുംബത്തിന്‍റെ നിത്യജീവിതത്തില്‍ നിന്നുള്ള മുഹൂര്‍ത്തങ്ങളായിരുന്നു. 

 

  

കൊച്ചുകുട്ടികളുടേയും , സ്ത്രീകളുടേയും പോര്‍ട്രേയിറ്റുകളായിരുന്നു മേരിയുടെ പ്രിയമേറിയ വിഷയങ്ങള്‍ . 

 

*******************

 

 

വില്ലൃം മെറിറ്റ് ചെയ്സ്  (1849-1916)

 സെല്‍ഫ് പോര്‍ട്രെയിറ്റ്
   വില്ലൃം മെറിറ്റ് ചെയ്സ്  1849- ല്‍  ഇന്‍ഡ്യാനയിലെ   വില്ലൃംസ്ബര്‍ഗില്‍  ജനിച്ചു.  ചെറുപ്പകാലത്തു തന്നെ ചിത്ര രചനയില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന വില്ലൃം പരമ്പരാഗത   ചിത്ര രചനാ രീതി പിന്‍തുടര്‍ന്നിരുന്ന ബാര്‍ട്ടണ്‍ എസ് ഹെയിസിന്‍റെയും  ജേക്കബ്  കോക്സിന്‍റെയും  കീഴില്‍ ചിത്ര രചന അഭ്യസിച്ചു.

 ഡോറോത്തി                  

          1886  ചെയ്സ്  ആലീസ് ജെര്‍സണെ വിവാഹം ചെയ്തു. അദ്ദേഹത്തിന്‍റെ   എട്ടു മക്കളില്‍  മൂത്ത പുത്രിമാരായ ആലീസ് ഡിയുഡോണി ചെയ്സും, ഡോറോത്തി ബ്രമോണ്ട്  ചെയ്സും സ്വന്തം പിതാവിനുവേണ്ടി
മോഡലുകളാകാറുണ്ടായിരുന്നു.

മഴയ്ക്കു ശേഷം


                       ഒരു കലാകാരനും ഗുരുവുമെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ അമേരിക്കന്‍ സംസ്ക്കാരത്തില്‍ ഇംപ്രഷ്ണി സ്റ്റു ചലനത്തിന്‍റെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. 

   സ്റ്റില്‍ ലൈഫ്

******************

 ജീന്‍ ബാറ്റിസ്റ്റ്   ക്യാമില കോറോ ( 1796 -  1875)

1796ജൂലായ്‌  പതനാറാം തീയതി  ഒരു വസ്ത്രവ്യപാരിയുടെ മകനായി പ്യാരിസില്‍  ജനിച്ച  ജീന്‍ ബാറ്റി സ് റ്റ്   ക്യാമില കോറോ ,   മിക്കവാറും പ്രകൃതി ദൃശ്യങ്ങളുടെ ചിത്രകാരന്‍ എന്നാണ് അറിയപ്പെടുന്നത് .

തടാകവും തോണിയും

000860011

 
ദി ബ്ര്വി ജ്  അറ്റ്  നാന്റിസ്  

nantessmall1

                                കോറോയ്ക്ക്  ഇരുപത്താറു വയസ്സായപ്പോള്‍  ചിത്രകല തന്‍റെ  ജീവിതചര്യ യായി തിരഞ്ഞെടുക്കാന്‍   അദ്ദേഹം  തീരുമാനിച്ചു.  പിതാവിന്‍റെ സാമ്പത്തിക സഹായത്താല്‍  അദ്ദേഹത്തിന്   മൂന്നുവട്ടം ഇറ്റലി സന്ദര്‍ശിക്കുവാനും , ചിത്രകലയില്‍ പരിശീലനം  നേടുവാനും സാധിച്ചു . 

146004011

ഓര്‍ലീന്സി ലെ വീടുകള്‍

 

 

                                       മുവ്വായിരത്തിലേറെ ചിത്രങ്ങള്‍ വരച്ചു കോറോ. പ്രകൃതിയില്‍ നിന്നും ഒപ്പിയെടുത്ത   ദൃ ശ്യങ്ങള്‍     ചെറു രേഖാചിത്രങ്ങളും , വര്‍ണ്ണ  ചിത്രങ്ങളുമായി  രൂപപ്പെടുത്തിയത്     ഇറ്റലി,     ഫ്രാന്‍സ് ,     സ്വിറ്റ് സ്വര്‍ ലണ്ട് , ഹോളണ്ട്‌  മുതലായ സ്ഥലങ്ങളില്‍ വെച്ചായിരുന്നു. 000859011          ഇറ്റലിയിലെ പ്രകൃതി ദൃശ്യം

 ആധുനിക ചിത്രകലയുടെ വീക്ഷണകോണത്തില്‍ നിന്നു നോക്കുമ്പോള്‍ കോറോയുടെ ചിത്രങ്ങള്‍ jean_baptiste_camille_corot_b1296_la_petite_vachere_wm_small1 തികച്ചും  ഒരു ദൃശ്യ വിരുന്നു  തന്നെയാണ്. 

തുടരും >>>>